Monday, April 25, 2016

കുന്നിക്കുരു ചുവക്കുമ്പോൾ

പതിനൊന്ന് അവള്ക്ക് ആയി ......അതിൽ അമ്മക്ക് ദുഃഖം നുരഞ്ഞു പൊങ്ങുന്നു...
അവൾ..,,,, കാണേണ്ട വർണങ്ങൾ കാണാതെ  വാടിവീഴുമോ  എന്ന്....
ഭയം ചുറ്റുപാടായ് വളർന്നു വരുന്നു ... ഈ സമുഹത്തിൽ ..........
കടൽതീരങ്ങൾ  ഇന്ന് ആരോ കടം എടുത്തിരിക്കുന്നു , ചുംബനം കിട്ടാത്ത തലമുറക്കു വേണ്ടി .
ഇനി അവൾക്കു ഞാൻ മധുരം കൊടുക്കേണ്ടതില്ല..ഇനി അവൾക്കു ഞാൻ ഹരിതം നിറഞ്ഞ  കാഴ്ചകൾ നൽകേണ്ടതില്ല....
അവൾക്കു പതിനൊന്ന് വയസായിരിക്കുന്നു.......?
അവള്ക്ക് ഭയമെന്ന ചുറ്റുപാട് സ്നേഹത്തിന്റെ പുറം ചട്ടയിട്ട  സ്വപ്നങ്ങൾ നല്കുന്നു ....
ആ സ്വപ്നങ്ങൾ അവളെ അന്ധയാക്കുന്നു ,,,,
ഇനി ഈ സമൂഹം അവളെ വിളിക്കുന്നതിങ്ങനെ .....


"" ഇളം കിളീ .. നീ അരികിലെതുക
   ഇളം വെയിൽ കൊള്ളാതെ അകത്ത്എത്തുക ..
   നീ പതിനൊന്ന് വയസ്സിൻ കുന്നിക്കുരു ചെപ്പ്,...
   ഞാൻ ഭയം എന്ന താഴിന്റെ താക്കോൽ കിലുക്കം ....
   ഇനി നീ ഭയത്തിൻ അടിമയായ് വളരുക ...
   ശെരി മരണം നീ തെടുന്നിടം വരെ .....""""""""


കടലാസ്സു തോണി ഒഴുക്കേണ്ട പ്രായം കവർന്നെടുക്കുന്ന കാലതിനരികിൽ  പതിനൊന്ന് വയസ്സ് പതിവായ് കേഴുന്നു വെറും ഒരു കുന്നി കുരു ചെപ്പായ്......

1 comment: