Sunday, May 3, 2020

ജെന്നിയ്ക്ക്

അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തു ....
ഒരു പക്ഷെ അന്ന് ഊരി വച്ച ആ മോതിരത്തിനു ക്ലാവ് പിടിച്ചിട്ടുണ്ടാകാം ,സ്വന്തം എന്ന് കരുതുന്ന ഓർമകൾ പോലെ .....ഒരിക്കലും അത് അയാളുടെ മാത്രം ഓര്മകളായിരുന്നില്ല .അതിനു മറ്റൊരു അവകാശി കൂടി ഒണ്ട് .... അത് അയാൾക്ക് നന്നായി അറിയാം ....അത് അയാളെ ഏറ്റവും കൂടുതൽ അസ്വസ്ഥൻ ആക്കികൊണ്ടേയിരുന്നു ....സ്വന്തം ഓർമകൾക്ക് പോലും അവകാശം പറയാനാകാത്ത ഓർമ്മകൾ ഉള്ള മനുഷ്യൻ .....
'' നമ്മുടേതെന്നു കരുതിവെച്ച ഓർമകൾക്കെല്ലാം മറ്റാരോകൂടി അവകാശിയാണെന്ന് നമുക്കറിയില്ലല്ലോ ''
വിരഹം (പ്രണയം )2004 ഒരു വർഷകാലം കടന്ന് 
ജെന്നി ...... അവൾ വിഷാദങ്ങളുടെ തോഴി ആയിരുന്നെന്നത് അയാൾ ഇടക്കൊക്കെ അല്പം വിഷമത്തോട് കൂടി ഓർക്കാറുണ്ട് .... 
സ്കൂൾ വരാന്തയിലെ തിരക്കിലും  ,ബദാം ചുവട്ടിലെ കുലുങ്ങിചിരിയുടെ ഇടയിലും , ക്ലാസ്സിലെ എല്ലാ ബോറൻ വൈകുംന്നേരങ്ങളിലും ജെന്നിയെ തിരയുന്നത് അയാളുടെ ലഹരിയായിരുന്നു .
ജെന്നിയോടുള്ള പ്രെണയഅഭ്യര്ഥനകൾക്ക് ഒടുവിൽ അവൾ പറഞ്ഞത് ....

'' നിനക്ക് ഇന്ന്മുതൽ എന്റെ മോതിരവിരലിനെ പ്രെണയിക്കാം  ....  പകരം നീ എനിക്ക് ഒരു സത്യം തരണം ''

എന്ത് സത്യം .... ഞാൻ നിനക്ക് വേണ്ടി ഈ ലോകം മുഴുവൻ സമ്മാനിക്കും ....

ജെന്നി : എന്റെ വിരഹത്തിന്റെ ഓട്ടുമോതിരം ഇന്ന് മുതൽ നീ സൂക്ഷിക്കണം , നിന്റെ മോതിരവിരലിൽ അത് ഓർമകളെ പ്രെസവിക്കട്ടെ .... 

അയാൾ : ജെന്നി നിന്റെ ഭ്രാന്ത് .... എനിക്ക് നിന്റെ പ്രെണയം മതി ! വിരഹത്തിന്റെ ഈ ഓട്ടുവളയം എന്നിൽ നിന്റെ ഭ്രാന്ത് പടർത്തും .

ജെന്നി : നീ ഇന്ന് മുതൽ നിന്റെ മോതിരവിരൽ  എന്റെ  ഒഴിഞ്ഞ മോതിരവിരലിൽ കോർത്തിട്ടു നടക്കണം .അവർ നമ്മളെക്കാളും നന്നായി പ്രേണയിക്കട്ടെ !

അയാൾ : എന്റെ മരണം വരെ, ഞാൻ നടക്കും ... 
 
അവളിൽ മൗനം തളം കെട്ടി , പെട്ടന്ന് അത് പൊട്ടി അയാളിലേക്കും ഒഴുകി .ഒന്നും പറയാനാകാതെ അവർ രണ്ടുദിശകളിലേക്ക് നടന്നകന്നു ...... 

മരണം (വിരഹം )2020മെയ് 15
അയാൾ അന്ന് കുളിച്ചില്ല .. തലമുടി ഒതുക്കിയിട്ടും ഇല്ല ... ജെന്നി മരിച്ചത് അറിഞ്ഞപ്പോൾ അയാൾ കണ്ണാടിയൊന്നുനോക്കി .... കണ്ണുകൾ എന്നേ മരവിച്ചിരിക്കുന്നു .... കണ്ണാടിയിലെ പൊടിയിൽ ഒന്ന് വിരലോടിക്കാൻ ശ്രെമിച്ചു .... കഴിയുന്നില്ല അത് അയാളുടെ മുഖത്തേക്ക് പറ്റിപിടിച്ചുകഴിഞ്ഞിരുന്നു ....

നിറയെ ആൾക്കൂട്ടം .... അയാൾ അതിലേക്ക് ഒരു ഈച്ചയെ പോലെ നൂഴ്ന്നു കയറി .... 
ജെന്നി കിടക്കുകയാണ് ... അവൾക്ക് ഒരിക്കലും കൊടുക്കാത്ത അന്ത്യ ചുംബത്തിനായ് ....അയാൾ അവളുടെ മോതിര വിരലിലേക്ക് നോക്കി ....
കുനിഞ്ഞതിലോരുമ്മ  കൊടുത്തു .....തന്റെ ആദ്യ ചുംബനം അവൾക്ക് അവസാനമായി അയാൾ നൽകി .... അയാൾ സ്വന്തം കണ്ണുകളെ പ്രാകി  ... ഒരിറ്റു കണ്ണീർ നൽകാത്ത മരവിച്ച കണ്ണുകളെ അയാൾ വെറുത്തു ....

ആൾക്കൂട്ടം ചിലച്ചു പിരിഞ്ഞു പോയ് .. അയാൾ നേർരേഖ പോലെ അവളുടെ കല്ലറയുടെ മുന്നിൽ അങ്ങനെ നിന്നു  ... അതിൽ കൊത്തിയ അവളുടെ പേരിലേക്ക് കണ്ണോടിച്ചു .....
അതിൽ ഇങ്ങനെ എഴുതിയിരുന്നു ...
'' ജെന്നി ഗോപി കൃഷ്ണൻ ''
ജനനം :1990 മെയ് 15
മരണം :2020 മെയ് 15

ആദ്യമായ് അയാളുടെ കണ്ണുകൾ ജെന്നിക്ക് വേണ്ടി കരഞ്ഞു ..... അല്ല ജെന്നിഗോപികൃഷ്ണനു വേണ്ടി ..

ആ പേരിനു മുകളിൽ അയാൾ അവൾ സമ്മാനിച്ച ഓട്ടുമോതിരം ഊരിവെച്ചുനടന്നകന്നു ....

ജെന്നിഗോപികൃഷ്ണന്റെ ഓർമദിവസം2021 മെയ് 15അയാൾ അന്ന് തിരക്ക് കൂട്ടി ....കണ്ണാടി നോക്കിയില്ല ... തന്റെ ഓർമകളുടെ അവകാശിയെ കാണാൻ അയാൾ പോയ് ....കല്ലറയുടെ എണ്ണം കൂടിയിരിക്കുന്നു ..... അയാൾ ജെന്നിയെ പരതി , ജെന്നി എന്ന് ഉറക്കെ വിളിച്ചു ,ലോകം കേൾക്കുമാറ് ഉറക്കെ നിലവിളിച്ചു , ക്ലാവ്പിടിച്ച ഓട്ടുമൊതിരം അയാളുടെ വിളി കേട്ടില്ല ....ജെന്നിയുടെ ഭ്രാന്ത് അയാൾക്കും എന്ന് ആരോ പറയുന്നു, അത് പക്ഷെ അവ്യക്തമായിരുന്നു . ഓർമ്മകൾ അയാൾക് ചുറ്റും കഴുകന്മാരെ പോലെ വട്ടമിട്ടു . അയാളുടെ മോതിര വിരലിൽ ആരോ കൊളുത്തിടുന്നുണ്ട് ,അത് ജെന്നിയാണോ ?അയാൾക്ക് അവിടുന്ന് ഓടണമെന്നു തോന്നി .. ഓടി , ഓടി അയാൾ തലയടിച്ചു വീണു .... രക്തം എന്തിലോ തളം കെട്ടി ... അയാൾ അത് വടിച്ചുമാറ്റി , അയാളുടെ കണ്ണുകൾ രണ്ടാമതും കരഞ്ഞു .... അയാൾ ജെന്നിഗോപീകൃഷ്ണന്റെ കല്ലറക്ക് മുകളിൽ ...അവിടെ ക്ലാവ് പിടിച്ച ഓട്ടുമൊതിരം അയാളെ നോക്കി ... അത് രക്തത്തിൽ കുതിർന്നു ... അയാൾ ഓർമ്മകൾ അവളുമായി പങ്കു വെച്ചു , അവരുടെ ഓർമകൾ ജെന്നിയുടെയും ഗോപികൃഷ്ണന്റെയും .... 
അയാളുടെ കണ്ണുകൾ അടഞ്ഞു , വായ മലർക്കെ തുറന്നു വന്നു ,ഏതോ ഒരു നായ ഓരിയിട്ടു .... അപ്പോളും അയാളുടെ മുകളിൽ ക്ലാവ്പിടിച്ച ഓർമ്മകൾ കഴുകമാരെ പോലെ അവശേഷിച്ചു .ജെന്നിയും ഗോപികൃഷ്ണനും മറ്റാരുടെയോ ഓർമകളായി മാറി ..... വെറും ക്ലാവ്പിടിച്ച ഓർമ്മകൾ ...........



Monday, June 6, 2016

ചൂരൽ കഷായം

                    ചുരുണ്ട ഓർമകളിൽ  നിന്നും നിവര്ത്തി എടുത്ത ഭ്രാന്ത്           

                     

            മണ്ണിൽ കളിച്ച നാൾ പൊടിപിടിചോര്മയായ് ..            ഇനി  ഹരി ശ്രീ കുറിച്ച നാൾ  ചികഞ്ഞൊന്നു നോക്കാം ....
             വിരല്തുമ്പു മണ്ണിൽ  കുറുമ്പ് കാട്ടുമ്പോൾ ...             അതാ വീഴുന്നൊരു ചൂരൽ കഷായം ......                          കണ്ണുനീർ വീണാമണ്ണു കുതിരുമ്പോൾ .....             വിരൽ എടുക്കാതെ വീണ്ടും എഴുതുന്നു ഞാൻ ......
             പറഞ്ഞു എഴുതണം  എല്ലയിപ്പോഴും .....             ഏറ്റു ചൊല്ലണം മനസ്സിൽ ആകും വരെ ....
            മറന്നു പോകുന്നു ഞാൻ അതെല്ലാം  ....            പുതു ചൂരൽ കഷായത്തിൻ   ചൂടു കിട്ടും വരെ ...
            മണ്നല്ല ഇതു നിൻ മനസ്സാണിത് .....            ഇതിൽ പതിയണം നീ എഴുതുന്നതെല്ലാം ...
           അതുവരെ ചൂരൽ കഷായത്തിൻ  കയ്പ്പ് നീ നുണയും .....           നിൻ കണ്ണുനീർ കാണാൻ  അമ്മയില്ലിവിടെ എന്നോര്ക്കുക .... 

   

Monday, April 25, 2016

കുന്നിക്കുരു ചുവക്കുമ്പോൾ

പതിനൊന്ന് അവള്ക്ക് ആയി ......അതിൽ അമ്മക്ക് ദുഃഖം നുരഞ്ഞു പൊങ്ങുന്നു...
അവൾ..,,,, കാണേണ്ട വർണങ്ങൾ കാണാതെ  വാടിവീഴുമോ  എന്ന്....
ഭയം ചുറ്റുപാടായ് വളർന്നു വരുന്നു ... ഈ സമുഹത്തിൽ ..........
കടൽതീരങ്ങൾ  ഇന്ന് ആരോ കടം എടുത്തിരിക്കുന്നു , ചുംബനം കിട്ടാത്ത തലമുറക്കു വേണ്ടി .
ഇനി അവൾക്കു ഞാൻ മധുരം കൊടുക്കേണ്ടതില്ല..ഇനി അവൾക്കു ഞാൻ ഹരിതം നിറഞ്ഞ  കാഴ്ചകൾ നൽകേണ്ടതില്ല....
അവൾക്കു പതിനൊന്ന് വയസായിരിക്കുന്നു.......?
അവള്ക്ക് ഭയമെന്ന ചുറ്റുപാട് സ്നേഹത്തിന്റെ പുറം ചട്ടയിട്ട  സ്വപ്നങ്ങൾ നല്കുന്നു ....
ആ സ്വപ്നങ്ങൾ അവളെ അന്ധയാക്കുന്നു ,,,,
ഇനി ഈ സമൂഹം അവളെ വിളിക്കുന്നതിങ്ങനെ .....


"" ഇളം കിളീ .. നീ അരികിലെതുക
   ഇളം വെയിൽ കൊള്ളാതെ അകത്ത്എത്തുക ..
   നീ പതിനൊന്ന് വയസ്സിൻ കുന്നിക്കുരു ചെപ്പ്,...
   ഞാൻ ഭയം എന്ന താഴിന്റെ താക്കോൽ കിലുക്കം ....
   ഇനി നീ ഭയത്തിൻ അടിമയായ് വളരുക ...
   ശെരി മരണം നീ തെടുന്നിടം വരെ .....""""""""


കടലാസ്സു തോണി ഒഴുക്കേണ്ട പ്രായം കവർന്നെടുക്കുന്ന കാലതിനരികിൽ  പതിനൊന്ന് വയസ്സ് പതിവായ് കേഴുന്നു വെറും ഒരു കുന്നി കുരു ചെപ്പായ്......

Tuesday, April 12, 2016

ദൂരം

ക്ലോക്കിലെ സെക്കന്റ്‌ സൂചി പോലെ മെലിഞ്ഞ മനസുമായ് നടക്കുകയാണ് ഞാൻ ...

എന്റെ വിയര്പ്പ് ഗന്ധികൾക്ക് എന്നോട് വെറുപ്പാണ് ...അവ പൊടി പിടിച്ച് അടഞ്ഞു പോയിരിക്കുന്നു .......


ഭുമിയുടെ അറ്റം വരെ എത്താൻ എനിക്ക് ഒരുപാടു ദൂരം നടക്കേണ്ടി വരും.
ഒരു പക്ഷേ എനിക്ക് മുൻപിൽ ഒരുപാടു മെലിഞ്ഞ മനസുകൾ നടക്കുന്നുണ്ടാവാം .....


മരുഭൂമിയിൽ ഉപേക്ഷിക്കപെട്ട ഒട്ടകം പോലെ നടക്കുകയാണ്  ഞാൻ ...
വിശപ്പും ദാഹവും സദ്യ ഒരുക്കി വിളിക്കുന്നുണ്ട് ....


പിന്നിടുന്ന ദൂരം അളന്നു നടക്കാൻ കഴിഞ്ഞിരുന്നില്ല ....


ജലം അനിവാര്യമായിരിക്കുന്നു .....അതിനാൽ കാലുകൾക്ക് വേഗത കുറഞ്ഞു ....
പക്ഷെ നിർത്തിയില്ല, നടപ്പുതന്നെ .......


ഞാൻ കടമെടുത്ത പോയ്കാലുകൾ തളർന്നുപോയിരിക്കുന്നു ...പക്ഷെ മനസ്സുതളര്ന്നില്ല ......


എന്റെ പൌരുഷം ഞാൻ മറന്നിരുന്നു ... ഞാൻ നടന്നു നടന്ന് അകന്നു പോയപ്പോൾ അത് എന്നേ നോക്കി പിറുപിറുത്തു ....


എന്റെ കണ്ണുകൾ എന്നോട് യാചിക്കുന്നു പുതിയ കാഴ്ചകൾക്ക് വേണ്ടി ....


പ്രിയപ്പെട്ട കണ്ണുകളെ എന്നോട് പൊറുക്കുക ...എന്റെ മനസ്സു മരവിച്ചു പോയിരിക്കുന്നു ....

എനിക്ക്  നടക്കണം , നിന്നെയും പേറി .... ഈ ഭുമിയുടെ അറ്റം വരെ .... അതിനു നീ എനിക്ക് കൂട്ട് വേണം ... ഈ മരുഭൂമിയിൽ ....


ഒരു നാളും നീ തനിച്ച് ആവില്ല ..... ഞാനും ഉണ്ടാകും ....


എന്റെ കാലുകൾക്ക് വേര് മുളക്കും വരെ .......

Monday, April 11, 2016

ഒരു ഓർമപെടുത്തൽ

നഷ്ടം

എന്റെ കണ്ണുകളിലെ കൃഷ്ണ മണികൾ അവളുടെ കണ്ണുകളെ പ്രണയിച്ചിരുന്നു........

അവളുടെ കണ്ണുകളിലെ പ്രണയം എന്റെ കൃഷ്ണമണികൾ കണ്ടിരുന്നു ......


അന്ന് എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ ഉടക്കുമ്പോൾ ഞാൻ നാണിച്ചിരുന്നു എന്ന് പിന്നീട് എപ്പോഴോ എന്റെ കണ്ണുകൾ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചു ........


.അവളുടെ കണ്ണുകളിലെ പ്രണയം സത്യമായിരുന്നു ... പക്ഷെ അവൾ അതെന്റെ കണ്ണുകളിൽ പകര്ന്നു തന്നില്ല ....

എന്റെ കണ്ണുകൾക്ക്‌ കരയാൻ കഴിയുമായിരുന്നില്ല .....

കൃഷ്ണമണിയുടെ പ്രണയം ഒഴുകി ഒലിക്കുന്നത്  എന്റെ കണ്ണുകള്ക്ക് താങ്ങാൻ ആവുന്നതിലും അധികം ആയിരുന്നു .......

പിന്നീട് എപ്പോഴോ എന്റെ കണ്ണുകൾ അവളുടെ കണ്ണുകളെ കണ്ടപ്പോൾ അതിൽ പ്രണയം ഇല്ലായിരുന്നു .....


തിളക്കം നഷ്ടപെട്ട രണ്ടു ഗോളങ്ങൾ ഏന്നെ തുറിച്ചു നോകുന്നത് പോലെ തോന്നി

Saturday, April 9, 2016

മുറ്റം



മുറ്റം

മണ്ണിര ഉഴുത് മറിച്ചൊരാ മുറ്റം

തെച്ചിയും മുല്ലയും മുക്കുറ്റിയും നിന്നൊരാ മുറ്റം

ഓണത്തിനത്തം നിറയുന്ന മുറ്റം

ഞാ൯ പിച്ചവെച്ചു നടന്നൊരാ മുറ്റം

മണ്ണപ്പമുണ്ടാക്കി കളിച്ച മുറ്റം

കുറ്റിയും കോലും  കളിച്ച മുറ്റം


എത്ര മനോഹരമെ൯  ആ കൊച്ചു മുറ്റം

എത്ര മനോഹരം എന്റെ മുറ്റം 

എത്ര മനോഹരം എന്റെ  ഓർമയിൽ ഇന്നു മുറ്റം

ഇന്ന് എനിക്ക് ഓർമ്മകൾ നല്കുന്ന ആ പഴയ മുറ്റം 

ഇന്നത്തെ പുതു തലമുറ കാണാത്ത എന്റെ മുറ്റം 


                                             ഗോപി കൃഷ്ണൻ