എന്റെ വിയര്പ്പ് ഗന്ധികൾക്ക് എന്നോട് വെറുപ്പാണ് ...അവ പൊടി പിടിച്ച് അടഞ്ഞു പോയിരിക്കുന്നു .......
ഭുമിയുടെ അറ്റം വരെ എത്താൻ എനിക്ക് ഒരുപാടു ദൂരം നടക്കേണ്ടി വരും.
ഒരു പക്ഷേ എനിക്ക് മുൻപിൽ ഒരുപാടു മെലിഞ്ഞ മനസുകൾ നടക്കുന്നുണ്ടാവാം .....
മരുഭൂമിയിൽ ഉപേക്ഷിക്കപെട്ട ഒട്ടകം പോലെ നടക്കുകയാണ് ഞാൻ ...
വിശപ്പും ദാഹവും സദ്യ ഒരുക്കി വിളിക്കുന്നുണ്ട് ....
പിന്നിടുന്ന ദൂരം അളന്നു നടക്കാൻ കഴിഞ്ഞിരുന്നില്ല ....
ജലം അനിവാര്യമായിരിക്കുന്നു .....അതിനാൽ കാലുകൾക്ക് വേഗത കുറഞ്ഞു ....
പക്ഷെ നിർത്തിയില്ല, നടപ്പുതന്നെ .......
ഞാൻ കടമെടുത്ത പോയ്കാലുകൾ തളർന്നുപോയിരിക്കുന്നു ...പക്ഷെ മനസ്സുതളര്ന്നില്ല ......
എന്റെ പൌരുഷം ഞാൻ മറന്നിരുന്നു ... ഞാൻ നടന്നു നടന്ന് അകന്നു പോയപ്പോൾ അത് എന്നേ നോക്കി പിറുപിറുത്തു ....
എന്റെ കണ്ണുകൾ എന്നോട് യാചിക്കുന്നു പുതിയ കാഴ്ചകൾക്ക് വേണ്ടി ....
പ്രിയപ്പെട്ട കണ്ണുകളെ എന്നോട് പൊറുക്കുക ...എന്റെ മനസ്സു മരവിച്ചു പോയിരിക്കുന്നു ....
എനിക്ക് നടക്കണം , നിന്നെയും പേറി .... ഈ ഭുമിയുടെ അറ്റം വരെ .... അതിനു നീ എനിക്ക് കൂട്ട് വേണം ... ഈ മരുഭൂമിയിൽ ....
ഒരു നാളും നീ തനിച്ച് ആവില്ല ..... ഞാനും ഉണ്ടാകും ....
Good
ReplyDelete